Christmas Exam


Labour India Info World

Tuesday 21 May 2013

Class X - കേരള പാഠാവലി യൂണിറ്റ് II : സാഹിത്യത്തിലെ സ്‌ത്രീ

സ്‌ത്രീവിമോചനം എങ്ങനെ?
കേരളത്തില്‍ വൈകുന്നേരമായാല്‍ പിന്നെ എല്ലാ വീടുകളിലും ടി.വി കണ്ണുതുറക്കും. സന്ധ്യമുതല്‍ തുടങ്ങും സീരിയലുകള്‍. എല്ലാറ്റിലുമുണ്ടാകും ഒരു ദുഃഖപുത്രി. കണ്ണുനീര്‍ ഒഴുക്കി, കഷ്‌ടപ്പാടുകള്‍ സഹിച്ച്‌, ക്ഷമിച്ച്‌, സങ്കടപ്പെട്ട്‌ എന്നിട്ടും എല്ലാവരേയും സ്‌നേഹിച്ച്‌, രക്ഷിച്ച്‌, ഭൂമിദേവിയെ തോല്‌പിക്കുന്ന ക്ഷമ പ്രദര്‍ശിപ്പിച്ച്‌ കാണികളുടെ സഹാനുഭൂതി പിടിച്ചുവാങ്ങുന്ന നായികമാര്‍. അവരെക്കണ്ട്‌ കണ്ണീരൊഴുക്കാന്‍ ടിവിക്കുമുന്നില്‍ കൂടുന്നവരില്‍ കൂടുതലും സ്‌ത്രീകളാണ്‌!
അപ്പോള്‍ ദുഃഖപുത്രിമാരെ സൃഷ്‌ടിച്ച്‌ വായനക്കാരെ രസിപ്പിച്ച്‌ തങ്ങളുടെ രചനകളെ വിജയിപ്പിക്കുകയെന്ന പഴയതന്ത്രം ഇന്നും നിലനില്‍ക്കുന്നു എന്നല്ലേ കാണിക്കുന്നത്‌? ദമയന്തിയെയും സാവിത്രിയേയുമൊക്കെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനിടെ ദുഃഖപുത്രിമാരെ അവതരിപ്പിക്കുന്ന പൈങ്കിളി സീരിയലിനെപ്പറ്റിയും ചര്‍ച്ച ചെയ്‌തോളൂ.
ഈ ദുഃഖപുത്രിമാരെ സൃഷ്‌ടിക്കല്‍ വെറുമൊരു ടെക്‌നിക്കുമാത്രമാണ്‌. അവര്‍ വഴി സമൂഹത്തെ നന്നാക്കാനോ സ്‌ത്രീകളുടെ നില മെച്ചപ്പെടുത്താനോ ഒരിക്കലും സാധ്യമല്ല. സാവിത്രിയുടെ കഥ വായിച്ച ഏതെങ്കിലും സ്‌ത്രീ സ്‌ത്രീവിമോചനത്തിനു യത്‌നിച്ചിട്ടുണ്ടോ? ഏതെങ്കിലും പുരുഷന്‍ സ്‌ത്രീയെ കൂടുതല്‍ സ്വതന്ത്രയാക്കാന്‍ തയാറായിട്ടുണ്ടോ?
സ്‌ത്രീക്കു വിമോചനം കിട്ടാന്‍ ഒറ്റവഴിയേ ഉള്ളൂ. അറിവുനേടുക. സാമ്പത്തികമായ സ്വാതന്ത്ര്യം സമ്പാദിക്കുക, ആത്‌മവിശ്വാസമുണ്ടാക്കുക, ധീരയാകുക, സ്വയം വിമോചിപ്പിക്കുക. പാശ്‌ചാത്യരാജ്യങ്ങളിലെ സ്‌ത്രീകള്‍ ഒരളവുവരെ ഈ സ്വാതന്ത്ര്യം സമ്പാദിച്ചിട്ടുണ്ട്‌. അവരുടെ മുഖത്ത്‌ തെളിഞ്ഞുകാണുന്ന ആത്‌മവിശ്വാസം എന്നെ ആഹ്ലാദിപ്പിച്ചിട്ടുണ്ട്‌. പുരുഷന്‌ തന്നേക്കാള്‍ എന്തെങ്കിലും കേമമുണ്ട്‌ എന്ന്‌ വിശ്വസിക്കാത്ത എത്രയോ സ്‌ത്രീകളെ അവിടെ എനിക്കു പരിചയപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട്‌!
ശാസ്‌ത്രീയമായി ചിന്തിച്ചാല്‍ സ്‌ത്രീക്കും പുരുഷനും ഒരേതരം മസ്‌തിഷ്‌കമാണ്‌. ഒരേ കഴിവാണ്‌. സമൂഹത്തിന്‌ ഒരുപോലെ സംഭാവന ചെയ്യാന്‍ കഴിവുള്ളവരുമാണ്‌. ആ സത്യം സ്‌ത്രീ സ്വയം കണ്ടെത്തി തനിക്ക്‌ അവകാശപ്പെട്ട സമത്വം പിടിച്ചുവാങ്ങിയാല്‍ മാത്രമേ സ്‌ത്രീവിമോചനം യാഥാര്‍ത്ഥ്യമാകൂ.
പ്രൊഫ. എസ്‌. ശിവദാസ്‌ 

പെണ്‍കാലം 
ഋഗ്വേദനാഗരികതയില്‍ സ്‌ത്രീകളുടെ പദവി പുരുഷന്മാര്‍ക്കൊപ്പമായിരുന്നു. പുരുഷന്മാരെപ്പോലെതന്നെ സ്‌ത്രീകള്‍ വിദ്യ അഭ്യസിക്കുകയും ബ്രഹ്മചര്യം ആചരിക്കുകയും ചെയ്‌തുപോന്നു. അവരെ ഉപനയനവും കഴിപ്പിച്ചിരുന്നു. കൂടാതെ അവര്‍ വേദങ്ങള്‍ പഠിക്കുകയും വേദസ്‌തോത്രങ്ങള്‍ രചിക്കുകയും ചെയ്‌തു. ഉപനിഷത്തുകളുടെ കാലത്ത്‌ ഗാര്‍ഗിയെയും മൈത്രേയിയെയുംപോലെയുള്ള സ്‌ത്രീഋഷികള്‍ ഉണ്ടായിരുന്നു. സ്‌ത്രീകള്‍ക്ക്‌ സ്വത്തുടമസ്‌ഥത ലഭിച്ചുവെന്നുമാത്രമല്ല വിധവകള്‍ക്ക്‌ പുനര്‍വിവാഹം ചെയ്യുന്നതിനുള്ള അവകാശവുമുണ്ടായിരുന്നു. അവര്‍ അധ്യാപകരാകുകയും ചെയ്‌തു.ശെശവവിവാഹം അക്കാലത്ത്‌ അജ്ഞാതമായിരുന്നു. പെണ്‍കുട്ടികള്‍ക്ക്‌ ധാരാളം സ്വാതന്ത്ര്യം അനുവദിച്ചുപോന്നു.അവര്‍തന്നെയാണ്‌ അവരുടെ വിവാഹങ്ങള്‍ നിശ്ചയിച്ചത്‌. ഭാര്യ ബഹുമാന്യമായ ഒരു സ്‌ഥാനം അലങ്കരിക്കുകയും ഭര്‍ത്താവിനോടൊപ്പം മതപരമായ ചടങ്ങുകളില്‍ സംബന്ധിക്കുകയും ചെയ്‌തു.ഋഗ്വേദകാലത്ത്‌ സ്‌ത്രീകള്‍ക്കുണ്ടായിരുന്ന സ്‌ഥാനം വേദകാലത്തുതന്നെ അനന്തരഘട്ടങ്ങളില്‍ ക്ഷയിച്ചു. മകള്‍ ജനിക്കുന്നത്‌ ശാപമായി കണക്കാക്കാന്‍ തുടങ്ങി. പക്ഷേ പൊതുജീവിതത്തില്‍ പങ്കുചേരാനുള്ള സ്‌ത്രീകളുടെ സ്വാതന്ത്ര്യം തുടര്‍ന്നു. പിന്തുടര്‍ച്ചാവകാശവും സ്വത്തുടമസ്‌ഥതയും അവര്‍ക്കു നിഷേധിക്കപ്പെട്ടു (ശൂദ്രന്മാരെപ്പോലെ). സ്‌ത്രീകളുടെ സമ്പാദ്യംപോലും അവരുടെ ഭര്‍ത്താക്കന്മാരുടെയും പുത്രന്മാരുടെയും സ്വത്തായിത്തീര്‍ന്നു.ഏതായാലും സ്‌ത്രീകള്‍ തുടര്‍ന്നും ഉപനയനം കഴിക്കുകയും വിദ്യ അഭ്യസിക്കുകയും അധ്യാപികമാരായി പണിയെടുക്കുകയും ചെയ്‌തു പോന്നു.എ.ഡി 700നും 1206 നും ഇടയ്‌ക്കുള്ള കാലഘട്ടത്തില്‍ ബ്രാഹ്മണരും ക്ഷത്രിയരും തമ്മിലുള്ള വിവാഹബന്ധം അജ്ഞാതമായിരുന്നില്ല. ബുദ്ധന്‍െറ കാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നില്ല. അവര്‍ പൊതുജീവിതത്തില്‍ സജീവപങ്ക്‌ വഹിച്ചു. എന്നാല്‍ വേദപഠനത്തിനുള്ള അവകാശം അവര്‍ക്കില്ലായിരുന്നു. സ്‌ത്രീകളുടെ സ്‌ഥിതി യഥാര്‍ഥത്തില്‍ അധഃപതിച്ചത്‌ ഗുപ്‌തകാലഘട്ടത്തിലാണ്‌. ഇക്കാലത്ത്‌
സ്‌ത്രീധനം ഒരു ഏര്‍പ്പാടായി ഉയര്‍ന്നുവന്നു.വിധവകള്‍ക്ക്‌ പുനര്‍വിവാഹം നിഷിദ്ധമായി. കഠിനവ്രതങ്ങളിലും നിഷ്‌ഠകളിലും മുഴുകി അവര്‍ക്ക്‌ ശിഷ്‌ടജീവിതം തള്ളിനീക്കേണ്ടിവന്നു. സ്‌ത്രീകള്‍ക്ക്‌ സ്‌ഥാവരസ്വത്തിന്മേല്‍ അവകാശമില്ലായിരുന്നു. ഏ.ഡി.ഏഴാംനൂറ്റാണ്ടോടുകൂടി സതി പ്രചാരത്തില്‍ വന്നു.ഇക്കാലത്തുപോലും ചില സ്‌ത്രീകള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസം ലഭിക്കുകയുണ്ടായി. ഏ.ഡി.1206നും 1761നും ഇടയ്‌ക്കുള്ള കാലത്ത്‌ സ്‌ത്രീകളുടെ സ്‌ഥിതി കൂടുതല്‍ മോശമായി. ഇൗ ഘട്ടത്തില്‍ സ്‌ത്രീകളുടെ സ്‌ഥിതിയെ ബാധിച്ചിരുന്ന മുഖ്യസാമൂഹികദുരാചാരങ്ങള്‍ പെണ്‍കുഞ്ഞുങ്ങളെ കൊലചെയ്യല്‍, ശൈശവവിവാഹം, പര്‍ദ, സതി, അടിമത്തം എന്നീസമ്പ്രദായങ്ങളായിരുന്നു.  
കടപ്പാട്‌: ഭാരതീയസമൂഹം. പ്രസിദ്ധീകരണം : കേരള ഭാഷാ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ 

ഹാര്‍ഡിയുടെ ടെസ്സ്‌

തോമസ്‌ ഹാര്‍ഡിയുടെ മാസ്‌റ്റര്‍പീസ്‌ എന്നു വിശേഷിപ്പിക്കാവുന്ന ടെസ്‌ ഓഫ്‌ ദ ഡ്യൂബ്‌ര്‍വില്‍സ്‌ എന്ന നോവ ലിലെ നായികയാണ്‌ ടെസ്‌. ലോകസാഹിത്യത്തില്‍ത്തന്നെ അവിസ്‌മരണീയമായ സ്‌ഥാനം നേടിയ ഈ ദുരന്തനായിക ഒരു സധാരണ ഗ്രാമീണകുടുംബത്തിലെ മൂത്ത പെണ്‍കുട്ടിയാണ്‌്‌. സാമ്പത്തികത്തകര്‍ച്ചയാണ്‌ ഒരു ബന്ധുവിന്‍െറ കൃഷിയിടത്തില്‍ ജോലിക്കുപോകാന്‍ അവള്‍ക്ക്‌ പ്രേരണയായത്‌.അരക്ഷിതത്വവും പ്രതിരോധിക്കാനുള്ള ശേഷിയില്ലായ്‌മയും അവളെ ഭയപ്പെടുത്തി. എങ്കിലും പുരുഷാക്രമണങ്ങളെ തടയാന്‍ അവള്‍ക്കു സാധിച്ചു. ഒടുവില്‍ അവള്‍ പരാജിതയാവുകയും ഫാമിലെ യുവാവിനാല്‍ കീഴ്‌പ്പെടുത്തപ്പെടുകയുമാണ്‌. തുടര്‍ന്ന്‌ അവള്‍ അമ്മയാകുന്നു.


തോമസ്‌ ഹാര്‍ഡി
നാളുകള്‍ക്കുശേഷം കുഞ്ഞ്‌ മരിക്കുകയും ചെയ്യുന്നു. ഇതിനുശേഷമാണ്‌ ക്ലയര്‍ എന്നയാളുമായി അവളുടെ വിവാഹം ഉറപ്പിക്കുന്നത്‌. നിഷ്‌കളങ്കയായ അവള്‍ തന്‍െറ ദുരനുഭവങ്ങള്‍ വിവരിച്ച്‌ ഒരു കത്തെഴുതി പ്രതിശ്രുതവരന്‍െറ വീട്ടില്‍ നിക്ഷേപിച്ചെങ്കിലും അയാളതു കാണുന്നില്ല.വിവാഹശേഷം സത്യങ്ങളെല്ലാം തുറന്നുപറയാന്‍ അവള്‍ ധൈര്യം കാണിച്ചു. അതോടെ അവളെ ഉപേക്ഷിച്ച്‌ അയാള്‍ നാടുവിട്ടു. ഇൗ സന്ദര്‍ഭത്തില്‍ ആദ്യം അവളെ നശിപ്പിച്ചവന്‍ വിവാഹാഭ്യര്‍ഥനയുമായി വരുന്നു. ആശ്രയമറ്റ അവള്‍ അയാളോടൊപ്പം കഴിഞ്ഞുവരവെ ഭര്‍ത്താവ്‌ തിരികെയെത്തുന്നു. തടസ്സം നിന്ന ആദ്യപുരുഷനെ അവള്‍ കുത്തിക്കൊല്ലുന്നു. അങ്ങനെ വധശിക്ഷ ഏറ്റുവാങ്ങാനായിരുന്നു അവളുടെ വിധി.

No comments:

Post a Comment